കോഴിക്കോട്: കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തളളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തെ മൊത്തമായി വിമര്‍ശിക്കാന്‍ അമിത് ഷായ്ക്ക് അധികാരമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ എല്ലാംകൊണ്ടും ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്. കേരളത്തെ നോക്കി അത്തരം പരാമര്‍ശങ്ങള്‍ നടത്തേണ്ടതില്ല. ഇവിടുത്തെ സര്‍ക്കാരിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. എന്നാല്‍ കേരളത്തെ മൊത്തമായി വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നേരത്തെ അമിത് ഷായുടെ പരാമര്‍ശത്തെ തളളി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ എല്ലാ ജനങ്ങൾക്കും, ഏത് മതവിശ്വാസികൾക്കും മതത്തിൽ വിശ്വസിക്കാത്തവർക്കും സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വർഗീയ സംഘർഷമില്ലാത്ത നാടാണെന്നും രാജ്യത്ത് ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും ഇവിടം സുരക്ഷിതമല്ലെന്ന് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമേ പറയുകയുളളു എന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. തൊട്ടടുത്ത് കേരളമുണ്ട് താന്‍ അതില്‍കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുളളു എന്നുമായിരുന്നു കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അമിത് ഷാ പറഞ്ഞത്.