ബാർസിലോണ: ലൈംഗീക അതിക്രമക്കേസില്‍ അറസ്റ്റിലായ ഫുട്ബോള്‍ താരം ഡാനി ആല്‍വസിന് ജാമ്യം നിഷേധിച്ച് ബാർസിലോണയിലെ സ്പാനിഷ് കോടതി. ബാഴ്സലോണയിലെ നിശാക്ലബിൽ സ്ത്രീയെ കടന്നുപിടിച്ചെന്ന പരാതിയിലാണ് ഡാനി ആല്‍വസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡാനി ആൽവസ് രാജ്യം വിടുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ജാമ്യം നിഷേധിച്ചെതെന്ന് കോടതി അറിയിച്ചു. വിചാരണ നടക്കുന്നതുവരെ ഡാനി ആൽവസ് ജയിലിൽ തുടരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഡിസംബര്‍ 30- നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. 'ബാഴ്‌സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് വസ്ത്രത്തിനുള്ളില്‍ കൈകടത്തി മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ താന്‍ അന്ന് നിശാക്ലബില്‍ പോയിരുന്നുവെന്നും പരാതി ഉന്നയിച്ച യുവതിയെ തനിക്ക് പരിചയമില്ലെന്നുമാണ് ഡാനി ആല്‍വസ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ബാഴ്‌സലോണയിലെ ബ്രിയൻസ് ജയിലിലാണ് നിലവിൽ താരത്തെ പാർപ്പിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിടുള്ള താരമാണ് ഡാനി ആല്‍വസ്. ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ബ്രസീലിനായി കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ എന്നിവയും നേടിയിട്ടുണ്ട്.