കോവിഡ് -19: പീക്ക് കഴിഞ്ഞു, ലോകത്ത് മരണനിരക്ക് താഴുന്നു - എസ്.വി.മെഹ്ജൂബ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,824 പേര്‍ മരിച്ചു 

കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 5,824 പേരാണ്. ഇന്നലത്തെക്കാള്‍ 538 പേരുടെ കുറവാണ് ഇന്ന് (ശനി) രേഖപ്പെടുത്തിയത്. ഇന്നലെ ലോകത്താകെ 6,362 പേരാണ് മരണപ്പെട്ടത്. തൊട്ടുമുന്‍ ദിവസത്തെക്കാള്‍ (വ്യാഴം) കുറവാണിത്. വ്യാഴാഴ്ച മരണപ്പെട്ടത് 6,616 പേരാണ്. 

മൂന്നു ദിവസത്തെ മരണ-വര്‍ദ്ധനാ നിരക്ക് താരതമ്യം ചെയ്യുമ്പോള്‍ ക്രമാനുഗത കുറവ് കാണാന്‍ കഴിയും.23/04/2020 വ്യാഴാഴ്ച മുതല്‍ 25/04/2020 ഇന്നു വരെയുള്ള തുടര്‍ച്ചയായ നിരക്ക് കോവിഡ് -19 മരണ-രോഗീ നിരക്ക് വിശകലനത്തിന് തീര്‍ച്ചയായും മതിയായ ഡാറ്റയല്ല. എന്നിരുന്നാലും കുത്തനെയുള്ള ഉയര്‍ച്ചയ്കു ശേഷം താഴോട്ടുള്ള പതനമാണ് കോവിഡ് -19 മരണ-രോഗീ നിരക്കില്‍ സംഭവിക്കുക എന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യകതമാക്കിയിട്ടുണ്ട്. ഇത് മാനദണ്ടമാക്കിയാല്‍ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തില്‍ അനുമാനിക്കാനാകും. അതിനായി കഴിഞ്ഞ ഒരുമാസത്തെ മരണനിരക്ക് ആണ് വിശകലനത്തിന് ഉപാധിയാക്കുന്നത്.

പീക്ക് കഴിഞ്ഞു മരണനിരക്ക് താഴുന്നു 

വ്യാഴാഴ്ച (23/04/2020) മുതല്‍ (25/04/2020) വരെയുള്ള മരണനിരക്കിലെ കുറവിനു മുന്നോടിയായി അതിനു തൊട്ടുമുന്‍പുള്ള നാലു ദിവസങ്ങളില്‍ ഉള്‍പ്പെടെ  ഈ ആഴ്ച മുഴുവന്‍ മരണനിരക്ക് ചെറിയ കയറ്റിറക്കങ്ങളോടെ സ്ഥിരത നിലനിര്‍ത്തിയതായി കാണാം. ഈ ദിവസങ്ങളില്‍ ദിനംപ്രതി 6500 - 5000 ത്തിനിടയിലാണ് എല്ലാ രാജ്യങ്ങളിലും കൂടി രോഗികള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് കോവിഡ് -19 മൂലം ഇതുവരെയുണ്ടായ മൊത്തം മരണസംഖ്യയുടെ 3 - 4 ശതമാനമാണ്. ഇതാകട്ടെ അതിനു തൊട്ടു മുന്‍പത്തെ ആഴ്ചയിലേ (ഏപ്രില്‍ 11 മുതല്‍ 17 വരെ) തിനേക്കാള്‍ കുറവാണ്. ആ ആഴ്ചയിള്‍ ഓരോ ദിവസവുമുണ്ടായ മരണ നിരക്ക് മൊത്തം മരണസംഖ്യയുടെ 5 - 6 ശതമാനമാണ്. ഇനി ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 10 വരെയുള്ള ആഴ്ചയിലെ കണക്ക് നോക്കിയാല്‍ ദിനംപ്രതിയുള്ള മരണനിരക്ക് (മൊത്തം മരണ സംഖ്യയുടെ ശതമാനമാണ് സൂചന) ഉയര്‍ച്ച താഴ്ച്ചകളോടെ 11- ശതമാനത്തില്‍ നിന്ന് 7- ശതമാനത്തിലെത്തി നില്‍ക്കുന്നത് കാണാം.

വിശകലനം വളരെ ലളിതമാണ്. കഴിഞ്ഞ 22 ദിവസങ്ങള്‍ കൊണ്ട് കോവിഡ് -19 മൂലം ദിനംപ്രതിയുള്ള മരണനിരക്ക് മൊത്തം മരണസംഖ്യയുടെ 11% ത്തില്‍ നിന്ന്‌ ക്രമാനുഗതം കുറവ് രേഖപ്പെടുത്തി 3 - 4 ശതമാനത്തിലെത്തി നില്‍ക്കുന്നു എന്നര്‍ത്ഥം. ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ മരണ നിരക്കിലെ താഴ്ച്ചയിലെ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ മാസം (മാര്‍ച്ച്) 24 ന് മേല്‍ സൂചിപ്പിച്ച മരണനിരക്ക് 15% ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ലോകത്തിന്റെ ശുഭ പ്രതീക്ഷകള്‍ക്ക് തിളക്കമേറുന്നത്. 

ലോകത്ത് കോവിഡ് -19 സംഹാര താണ്ഡവമാടിയ ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധയുടെ നിരക്ക് കുറയുന്നുണ്ട്. മരണനിരക്ക് താഴ്ന്ന നിലയില്‍  ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ സ്ഥിരത നിലനിര്‍ത്തുകയാണ്. ഫ്രാന്‍സും ഒരുവിധം താഴ്ചയിലേക്ക് പോകുന്നതിന്റെ സൂചനകള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ രോഗികളുടെ എണ്ണം കുറവുള്ള ബ്രിട്ടന് മരണ-രോഗീ വര്‍ദ്ധന ഇതുവരെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല.

അമേരിക്കയാണ് ഏറ്റവും കടുത്ത ദുരിതാവസ്ഥയിലൂടെ കടന്നുപോകുന്നത്. ഏറ്റവുംപുതിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 1935 പേരാണ് മരണമടഞ്ഞത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 52,185 ആയി.  യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്ക് ഇപ്രകാരമാണ്: സ്പെയിന്‍ - 22,524, ഇറ്റലി - 25,969ഫ്രാന്‍സ് - 22,245ജര്‍മ്മനി - 5,760, ബ്രിട്ടന്‍ - 19,506.

രോഗീ വര്‍ദ്ധന 

ലോകത്താകെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1,97,297 ആയി. കോവിഡ്-19 ടെസ്റ്റ്‌ പോസിറ്റീയവരുടെ എണ്ണം 28,31,454 ആയി. 58,524 പേര്‍ രോഗം മൂലം ഗുരുതരാവസ്ഥയിലാണ്.  നിലവില്‍ 18,27,263 പേര്‍ ചികിത്സയിലാണ്.

Contact the author

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More