കോഴിക്കോട്: ജനകീയ പ്രതിരോധ ജാഥയില്‍ വന്‍ ജനപങ്കാളിത്തമുണ്ടെന്നും സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പഞ്ചായത്ത് മെമ്പര്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നിരുന്നു. കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി.സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം അയച്ചത്. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചു. മാര്‍ച്ച് 18 വരെയാണ് ജാഥ നടക്കുന്നത്. പാര്‍ട്ടി ഒരു നേതാക്കള്‍ക്കെതിരെയും ഗൂഡാലോചന നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് റായ്പൂരില്‍ ചേര്‍ന്ന പ്ലീനറി സമ്മേളനത്തിലെ തീരുമാനത്തിനുപിന്നാലെയാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം. കൂടാതെ, ജമാ അത്തെ ഇസ്‌ലാമി ആർഎസ്എസ് ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.