ദുരിതാശ്വാസ നിധി തട്ടിപ്പ്
കേരളം കണ്ടിട്ടുള്ള ഏറ്റവും മനുഷ്യത്വഹീനമായ ക്രിമിനൽ കുറ്റമാണ് ദുരിതാശ്വാസ നിധി തട്ടിപ്പ്. പാവങ്ങളേയും അശരണരായവരേയും സഹായിക്കാൻ മനുഷ്യ സ്നേഹികളുടെ സംഭാവന, അത് കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്ത് അർഹരായവർക്ക് നൽകാൻ ഭരണാധികാരികൾ ബാദ്ധ്യസ്ഥരായിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. കൊള്ളക്കാർ പോലും ചെയ്യാൻ അറക്കുന്ന കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്.
ഈ നെറികേടിനെതിരെ പ്രതിഷേധമുയർത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മതിയായ ശിക്ഷക്ക് അർഹരാക്കേണ്ട കടമ പൗരസമൂഹത്തിന്റേതാണ്. എന്നാൽ സംഭവിച്ചതെന്താണ് ? പ്രതിപക്ഷ നേതാവ് സിപിഎമ്മുകാരാണ് കുറ്റം ചെയ്തിരിക്കുന്നതെന്ന് വിധിച്ചു. അതേസമയം, സിപിഎമ്മുകാരാകട്ടെ വി ഡി സതീശന്റേയും അടൂർ പ്രകാശിന്റേയും കത്തുകൾ ചൂണ്ടിക്കാണിച്ചു കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി. കോൺഗ്രസിന് നെറികേടിൽ പങ്കുള്ളതിനാൽ മാധ്യമങ്ങളിൽ അന്തി ചർച്ച നടക്കില്ല. അതായത്, ഇരു കൂട്ടരുടേയും ശബ്ദ കോലാഹലങ്ങളിലൂടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ആവിയായിപ്പോകും. മറിച്ചൊന്നും സംഭവിക്കില്ല.
കെ കെ കൊച്ച്
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക