ലഖ്നൌ: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു. പാസ്റ്റർ സന്തോഷ് ജോണും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്. ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ദമ്പതികള്‍ പ്രദേശവാസികളെ ക്രിസ്തുമതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്‌ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സന്തോഷ് ജോണും ഭാര്യ ജിജിയും പ്രസംഗങ്ങള്‍ നടത്തുമെങ്കിലും ഇതുവരെയും ആരെയും മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. അടുത്തയാഴ്ച ഇവരുടെ ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കും.