വാഷിംഗ്‌ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിനുപിന്നാലെ ആരംഭിച്ച കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. 200 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ജോലി നഷ്ടമായത്. ഇതോടെ ആകെ ജീവനക്കാരില്‍ പത്ത് ശതമാനത്തെയാണ് കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇലോണ്‍മസ്‌ക് കമ്പനി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും ഒടുവിലത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. പ്രൊഡക്റ്റ് മാനേജര്‍മാര്‍ ഡാറ്റാ സയിന്റിസ്റ്റുകള്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. 2300 ജീവനക്കാര്‍ കമ്പനിയിലുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകtwitter
ഇലോണ്‍ മസ്ക് ഏറ്റെടുത്തതിനുപിന്നാലെ മുന്നറിയിപ്പൊന്നും കൂടാതെ 3700 പിരിച്ചുവിട്ടിരുന്നു. ട്വിറ്റർ പ്രതിദിനം 40 ലക്ഷം ഡോളറോളം നഷ്ടം നേരിടുന്നുണ്ടെന്നും ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നുമാണ് ഇലോണ്‍ മസ്ക് പറഞ്ഞത്. കാര്യമായ പഠനമോ വീണ്ടുവിചാരമോ ഇല്ലാതെയാണ് മസ്ക് പിരിച്ചുവിടൽ പദ്ധതി നടപ്പാക്കിയതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ വാർത്ത വരുന്നത്. ഇലോണ്‍ മസ്കിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.