വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്കിന്‍ ക്യാന്‍സര്‍. പതിവു പരിശോധനയിലാണ് ക്യാന്‍സര്‍ കണ്ടെത്തിയതെന്നും നെഞ്ചിലെ അർബുദബാധയുള്ള ചർമം ഫെബ്രുവരിയിൽ വിജയകരമായി നീക്കം ചെയ്തുവെന്നും ജോ ബൈഡന്‍റെ ഡോക്ടർ അറിയിച്ചു. വ്യാപിക്കുന്ന തരത്തിലുള്ള ക്യാന്‍സറല്ല കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഫെബ്രുവരി 16 ന് ആണ് ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന് ജോലി ചെയ്യുന്നതിന് തടസമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി ബൈഡന്‍ ഡെർമറ്റോളജിക്കൽ നിരീക്ഷണത്തിൽ തുടരും. ജോ ബൈഡന് ബാധിച്ചിരിക്കുന്നത് ചര്‍മ്മത്തിന്റെ മുകള്‍ ഭാഗത്തുണ്ടാകുന്ന നോണ്‍-മെലനോമ സ്‌കിന്‍ ക്യാന്‍സര്‍ ആണ്. ഇത് മെലനോമ അല്ലെങ്കിൽ സ്ക്വാമസ് സെൽ അർബുദം പോലുള്ള കൂടുതൽ ഗുരുതരമായ ത്വക്ക് അർബുദങ്ങളേക്കാൾ നിരുപദ്രവകരമായ അർബുദമാണെന്നും' ബൈഡനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. അതേസമയം 2024 ൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ മത്സരിക്കുമെന്നാണ് വിവരം.