ഡല്‍ഹി: രാജ്യത്തിന്‍റെ പലഭാഗത്തും ജലദോഷപ്പനി വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. കൊവിഡിന് സമാനമായ ലക്ഷണങ്ങളോടുകൂടിയാണ് ജലദോഷപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിപ്പ് നല്‍കി. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്വസകോശ പ്രശ്നങ്ങളും വിട്ടുമാറാത്ത ചുമയുമാണ് കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എച്ച്3എൻ2 വൈറസ് മൂലമുള്ള പനിയാണു വ്യാപകമാകുന്നതെന്ന് ഐസിഎംആർ വ്യക്തമാക്കി. അനാവശ്യമായി ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുത്. 50 വയസ്സിന് മുകളിലുളളവരേയും 15 വയസിന് താഴെയുളളവരേയുമാണ് രോഗം കൂടുതലായി ബാധിക്കുക. ധാരാളം വെളളം കുടിക്കുക, കൈകലുകളുടെ ശുചിത്വം ഉറപ്പാക്കുക, മാസ്ക് ധരിക്കുക, ആൾക്കൂട്ടങ്ങളിൽ പോകുന്നത് ഒഴിവാക്കുക എന്നും ഐസിഎംആർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.