തൃശ്ശൂര്‍: മാധ്യമങ്ങള്‍ ഒരിക്കലും വ്യാജവാര്‍ത്തകള്‍ നല്‍കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ് എഫ് ഐ എന്തിനാണ് ഏഷ്യനെറ്റിലേക്ക് പ്രതിഷേധം നടത്തിയതെന്ന് മാധ്യമങ്ങള്‍ മറച്ചുവെച്ചുവെന്നും ഏഷ്യനെറ്റ് ന്യൂസിനെതിരായ ആരോപണം വളരെ ഗൌരവമുള്ളതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, ഏഷ്യാനെറ്റ് റീജണല്‍ ഓഫിസിലുണ്ടായ എസ് എഫ് ഐ അതിക്രമം പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിഷേധമാണുണ്ടായത്. അത് എത്രത്തോളം ആകാം എന്നതാണ് പ്രധാനം. മാധ്യമങ്ങളെ അതിക്രമിക്കുന്നത് എസ് എഫ് ഐ ആയാലും ഡി വൈ എഫ് ഐ ആയാലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെള്ളിയാഴ്ചയാണ് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ് കൊച്ചി ഓഫിസിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തിയത്. പാലാരിവട്ടത്തെ ഓഫിസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ഓഫിസിന് മുന്‍പില്‍ ബാനറും കെട്ടി. ഓഫീസിൽ അതിക്രമിച്ച് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ പൊലീസില്‍ പരാതി നല്‍കി. ഏഷ്യാനെറ്റ് ന്യൂസിലെ മയക്കുമരുന്ന് വാര്‍ത്താ പരമ്പരയുമായി ബന്ധപ്പെട്ട് കൃത്രിമ ദൃശ്യം സംപ്രേക്ഷണം ചെയ്തെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐ മാർച്ച് നടത്തിയത്.