തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചാരിറ്റിയും രാഷ്ട്രീയവും രണ്ടാണെന്നും അതിനെ ഒന്നായി കണക്കുകൂട്ടേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചാരിറ്റിയെ രാഷ്ട്രീയമാക്കി മാറ്റാനുളള ബിജെപിയുടെ നീക്കം കേരളത്തിലെ ഉദ്ബുദ്ധരായ വോട്ടർമാർക്ക് മനസിലാകുമെന്നും സുരേഷ് ഗോപി 365 ദിവസവും തൃശൂർ ക്യാംപ് ചെയ്ത് പ്രവർത്തിച്ചാലും ജയിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സുരേഷ് ഗോപി തൃശൂരിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അക്കാര്യത്തിൽ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'തൃശൂരിൽ ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സാമൂഹ്യപ്രവർത്തനം സന്നദ്ധപ്രവർത്തനമാണ്. അത് രാഷ്ട്രീയ പ്രവർത്തനമോ അതിന്റെ ഭാഗമോ അല്ല. ചാരിറ്റിയെ രാഷ്ട്രീയപ്രവർത്തനമാക്കി മാറ്റാനുളള ബിജെപിയുടെ നീക്കം ജനങ്ങൾക്ക് മനസിലാകും. അത്തരക്കാരെ ജനങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതുതന്നെ തെറ്റാണ്. അങ്ങനെ ചെയ്താൽ അത് രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവർത്തനം എന്നേ പറയാനാവു'- എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.