കൊച്ചി: ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അജയന്‍റെ രണ്ടാം മോഷണം' സിനിമയുടെ സെറ്റില്‍ തീ പിടുത്തം. കാസർക്കോട്ടെ ചീമേനി ലോക്കേഷനിൽ തീപിടിത്തമുണ്ടായിരിക്കുന്നത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും തീയിൽ നശിച്ചു എന്നും ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നും പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. സംഭവസമയം ലൊക്കേഷനില്‍ ആളുകളുണ്ടായിരുന്നതിനാല്‍ വേഗന്നുതന്നെ തീ അണയ്ക്കാന്‍ സാധിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങൾ പിന്നിടുമ്പോളാണ് അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിംഗ് കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളൂ.
അതേസമയം, ടൊവിനോ തോമസ് തന്‍റെ ഭാഗങ്ങള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുപിന്നാലെ ഇതിഹാസമായ ഒരു അനുഭവം എന്നാണ് താരം സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. സിനിമയ്ക്ക് വേണ്ടി കളരിപ്പയറ്റും കുതിരസവാരിയും പഠിച്ചുവെന്നും നടന്‍ പറഞ്ഞിരുന്നു. കാസര്‍ഗോഡ്ഡുള്ള നിഷ്കളങ്കരായ കുറെയധികം ജനങ്ങളുടെ പിന്തുണകൊണ്ടാണ് സിനിമ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ത്തു. ടൊവിനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പൂർണമായും ത്രീഡിയില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. 'ചീയോതിക്കാവിലെ മണിയൻ' എന്ന പെരുംകള്ളനെ കുറിച്ച് സിനിമ പറയുന്നുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.