കൊച്ചി: ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജയ ജയ ജയ ജയ ഹേ' സിനിമയുടെ ബോളിവുഡ് റീമേയ്ക്ക് അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ വിപിൻ ദാസ്. അമീര്‍ ഖാനെ കാണാന്‍ മുംബൈയില്‍ പോയിട്ടില്ലെന്നും സിനിമയുടെ റീമേയ്ക്കുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നേയുള്ളുവെന്നും വിപിന്‍ ദാസ് പറഞ്ഞു. സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. നിലവിലെ സാഹചര്യത്തില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിക്കില്ലെന്നും റിപ്പോർട്ടർ ലൈവിനോട് വിപിൻ ദാസ് പറഞ്ഞു.
വിവാഹിതയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ് സിനിമയുടെ ഇതിവൃത്തം. നര്‍മ്മത്തില്‍ പൊതിഞ്ഞാണ് ഈ വിഷയം സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. അജു വര്‍ഗീസ്, ശരത് സഭ, ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിളള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് 'ജയ ജയ ജയ ജയ ഹേ' നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.