ഡല്‍ഹി: സാമൂഹിക മാധ്യമമായ വാട്സ് ആപ്പിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് ഫേസ്ബുക്ക്. മെറ്റയ്ക്ക് ഉപയോക്താക്കൾ വർധിച്ച സമയത്താണ് ഫെയ്‌സ്ബുക്കിൽ ചാറ്റ് ചെയ്യുന്നതിനായി ഒരുക്കിയിരുന്ന മെസഞ്ചർ സംവിധാനത്തെ വേർപെടുത്തി രണ്ട് പ്രത്യേക ആപ്പുകളാക്കി മാറ്റിയത്. 2014 ൽ ആണിത്. പുതിയ ആപ്പ് വരുന്നതോടുകൂടി ചാറ്റ് ചെയ്യാന്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് സി ഇ ഒ സുക്കര്‍ബര്‍ഗ് അന്ന് പറഞ്ഞത്.
കമ്പനിയുടെ നീക്കത്തിൽ പലരും അന്ന് അതൃപ്തരായെങ്കിലും ഒടുവിൽ എല്ലാവരും ആ മാറ്റത്തെ അംഗീകരിച്ചു. തുടര്‍ന്ന് സുക്കര്‍ബര്‍ഗ് നടത്തിയ നീക്കം വിജയകരമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വന്നേക്കാമെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയ അനലിസ്റ്റ് 'മാറ്റ് നവാര'യുടെ ട്വീറ്റ് അനുസരിച്ച്, ഫെയ്‌സ്ബുക്ക് ആപ്പിൽ തന്നെ മെസഞ്ചർ ഇൻബോക്‌സ് കാണാനും ചാറ്റ് ചെയ്യാനുമെല്ലാം അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് മെറ്റ. എന്നാലിത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മെറ്റ കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി കമ്പനിയിലെ ജീവനക്കാരെ സുക്കര്‍ബര്‍ഗ് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കിനെ കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാക്കാന്‍ മെറ്റ ശ്രമിക്കുന്നത്.