ഡല്‍ഹി: സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. വരും മാസങ്ങളില്‍, ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഞ്ചിനീയറിംഗ് ഇതര വിഭാഗത്തെയാണ് ഈ നടപടി കാര്യമായി ബാധിക്കുക. മെറ്റയുടെ പരസ്യ വരുമാനത്തില്‍ അടുത്തിടെ വന്‍ ഇടിവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മെറ്റ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ മെറ്റ ഇതുവരെ തയ്യാറായിട്ടില്ല.
മെറ്റ ഏകദേശം 11,0000 ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. ഇതിനുപിന്നാലെ ജോബ് ഓഫറുകളും വെട്ടിക്കുറച്ചിരുന്നു. അടുത്തിടെ ലണ്ടന്‍ ഓഫിസിലേക്ക് നിയമനം നടത്താന്‍ അയച്ച ഓഫര്‍ ലെറ്ററുകള്‍ മെറ്റ പിന്‍വലിച്ചിരുന്നു. ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ ഓഫർ ലെറ്ററുകളാണ് പിൻവലിച്ചത്. പല കമ്പനികളിലും ഇപ്പോഴും പിരിച്ചുവിടലുകൾ തുടരുകയാണ്. ന്യൂയോർക്കിലെ ഒരു ഓഫീസ് അടച്ചിടാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മെറ്റയില്‍ ക്രമാനുഗതമായിട്ടായിരിക്കും ജോലികള്‍ വെട്ടിക്കുറയ്ക്കുക. അതേസമയം, ഫേസ്ബുക്കിലെ മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് ഫേസ്ബുക്ക് നല്‍കിയിരിക്കുന്നത്. മാനേജര്‍മാര്‍ ഒന്നുകില്‍ വ്യക്തിഗതമായി മികച്ച പ്രകടനം കാഴ്ചവയ്ക്കണം അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കണമെന്നാണ് മെറ്റ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.