കോഴിക്കോട്: ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ സ്കൂള്‍ ബസ് ഉപയോഗിച്ച സംഭവത്തില്‍ സ്കൂള്‍ ബസിന് പിഴ ചുമത്തി. പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്കൂള്‍ ബസിന് പിഴ ഈടാക്കിയത്. യൂത്ത് കോൺഗ്രസായിരുന്നു ഈ സംഭവത്തിൽ പരാതി നൽകിയത്. തുടര്‍ന്ന് തുടർന്ന് മോട്ടോർ വാഹനവകുപ്പ് അന്വേഷണം നടത്തുകയും നടപടിയെടുക്കുകയുമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സ്കൂള്‍ ബസ് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന നിലപാടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍റെത്. ബസ് സ്വകാര്യ വ്യക്തിയുടെതാണെന്നും അതില്‍ തെറ്റില്ലെന്നും നിയമപ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. കോഴിക്കോട് പേരാമ്പ്ര മുതുകാട്ടിലെ പ്ലാന്‍റേഷന്‍ ഗവൺമെന്റ് ഹൈസ്കൂളിലെ ബസാണ് ജാഥയ്ക്കായി ഉപയോഗിച്ചത്.