കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീയും പുകയും പൂര്‍ണമായും കെടുത്തിയെന്ന് എറണാകുളം കളക്ടര്‍ എന്‍ എസ് കെ ഉമേഷ്.12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ പ്ലാന്റിലെ 100 ശതമാനം പുകയും അണയ്ക്കാനായെന്ന് കളക്ടര്‍ പറഞ്ഞു. ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടുത്തം ആവര്‍ത്തിക്കാതിരിക്കാനുളള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി പ്രവര്‍ത്തിച്ച കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനേയും സേനാംഗങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭിനന്ദിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുകമൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ ഇന്ന് സര്‍വ്വേ ആരംഭിക്കും. ഓരോ വീടുകളിലും കയറി ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. ഓണ്‍ലൈനില്‍ ആശാപ്രവര്‍ത്തകര്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും സജ്ജീകരണമുണ്ട്. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷൽറ്റി റെസ്‌പോണ്‍സ് സെന്ററും ഇന്ന് പ്രവർത്തനമാരംഭിക്കും.