വ്യാജ വീഡിയോ നിര്‍മ്മാണം; ഏഷ്യാനെറ്റ്‌ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: വ്യാജ വീഡിയോ കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എക്സിക്യുട്ടീവ്‌ എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്‍റ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്, ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കാണ് കോഴിക്കോട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.  2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പി.വി. അന്‍വര്‍ എംഎല്‍എയാണ് പരാതി നല്‍കിയത്. 

ഉപാധികളോടെയാണ് കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരോട് കോടതി നിര്‍ദേശിച്ചു. ഏഷ്യനെറ്റ് ജീവനക്കാര്‍ക്ക് വേണ്ടി പി വി ഹരിയാണ് കോടതിയില്‍ ഹാജരായത്. 

സഹപാഠികള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാര്‍ത്ഥിനികള്‍ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും റിപ്പോട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ അഭിമുഖത്തില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ സംഭവം വ്യാജമാണെന്നും ഏഷ്യനെറ്റിന്‍റെ കോഴിക്കോട് സ്റ്റുഡിയോയില്‍ വെച്ച് വീഡിയോ ഷൂട്ട്‌ ചെയ്തതാണെന്നും തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഏഷ്യാനെറ്റിന് നേരെയുണ്ടായത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശത്തെക്കുറിച്ച് എംബി രാജേഷ്

More
More
Web Desk 1 day ago
Keralam

ബിജെപിയോട് അയിത്തമില്ല; പറഞ്ഞത് സഭയുടെ അഭിപ്രായമല്ല - തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

More
More
Web Desk 1 day ago
Keralam

നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

More
More
Web Desk 1 day ago
Keralam

റബ്ബറിന്‍റെ വില കൂട്ടിയാലൊന്നും കേരളത്തില്‍ ജയിക്കില്ല - സിപിഎം

More
More
Web Desk 1 day ago
Keralam

മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു

More
More
Web Desk 1 day ago
Keralam

മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ഥ്യം; വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More