കൊവിഡ് ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മരിച്ചു. പശ്ചിമബംഗാൾ ആരോഗ്യ വകുപ്പ് അസിന്റന്റ് ഡയറക്ടർ ഡോക്ടർ ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്. കൊൽക്കത്തയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയഴ്ച രാവിലെയാണ് മരിച്ചത്. കൊവിഡ് രോഗ ബാധയെ തുടർന്ന് ഇയാളുടെ ഭാര്യയും ചികിത്സയിലാണ്. ആരോഗ്യ പ്രവർത്തകർ തന്നെ കോവിഡ് ബാധിച്ച് മരിക്കുന്നത് സർക്കാറിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
കൊവിഡ് ബാധിച്ച് ബംഗാളിൽ 18 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ 611 ആയി. 105 പേരാണ് രോഗ മുക്തരായത്. കൊൽക്കത്ത നഗരം, ഹൗറ നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് കൊൽക്കത്ത് നഗരത്തിൽ മാത്രം 184 പേർക്കാണ് രോഗം സ്ഥരീകരിച്ചത്. ഇതിനിടെ ലോക്ഡൗൺ നീട്ടണമെന്ന് പശ്ചിമബംഗാൾ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്