തിരുവനന്തപരം: റബ്ബറിന്‍റെ താങ്ങുവില 300 രൂപയായി ഉയര്‍ത്തിയാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി കെ ടി ജലീല്‍ എം എല്‍ എ. '30 വെള്ളിക്കാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ?'. ബിജെപി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശം. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കേരളത്തിലെ കുടിയേറ്റ ജനത പരിഹരിച്ചുതരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പാംപ്ലാനി രംഗത്തെത്തി. ബിജെപിയെ സഹായിക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും കേന്ദ്രസര്‍ക്കാര്‍ സഹായിച്ചാലും സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്നും അത് ക്രൈസ്തവര്‍ക്കുതന്നെ അറിയാമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. പുളളിപ്പുലിയുടെ ശരീരത്തിലുളള പുളളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ലെന്നും ആര്‍എസ്എസും ബിജെപിയും ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ ചമയുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.