ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡിഷ്യല്‍ കസ്റ്റഡി നീട്ടി. ഏപ്രില്‍ 5 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഡയറി, ഭഗവത് ഗീത, പേന, കണ്ണട എന്നിവ തിഹാര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അദ്ദേഹത്തിന് നേരത്തെ അനുമതി നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26- നാണ് ഇദ്ദേഹത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നാണ് മനീഷ് സിസോദിയക്കെതിരെയുള്ള ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും ബി.ആർ.എസ് നേതാവുമായ കവിതയെ 10 മണിക്കൂര്‍ ഇ ഡി ചോദ്യം ചെയ്തിരുന്നു. കവിതയുടെ കൈയ്യില്‍ നിന്നും മനീഷ് സിസോദിയയെ സംബന്ധിച്ച നിർണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.