ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

പാട്ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു. ജോലിക്ക് പകരം ഭൂമി എഴുതിവാങ്ങി എന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യല്‍. ഇതേ കേസില്‍ സഹോദരി മിസ ഭാരതി എംപിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ ലാലു പ്രസാദ് യാദവിനെയും നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജോലിക്ക് പകരം ഭൂമി കേസില്‍ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് മിസ ഭാരതി എംപിക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇ ഡി അവരെ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. തേജസ്വിയുടെ വീട്ടില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയാടലുകള്‍ക്കെതിരെ വിജയം കാണുംവരെ പോരാടുമെന്ന് തേജസ്വി യാദവ് പറഞ്ഞു. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വെട്ടയാടുകയാണെന്നും ഒരു കാരണവശാലും ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും നേരത്തെ ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു.  

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 21 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More