ഇസ്ലമാബാദ്: പാകിസ്ഥാനില്‍ സൗജന്യ റമദാന്‍ ഭക്ഷ്യ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 മരണം. എട്ടു സ്ത്രീകളും മൂന്ന് കുട്ടികളുമാണ് സംഭവത്തിൽ മരണപ്പെട്ടത്. കറാച്ചിയിൽ ഒരു സ്വകാര്യ ഭക്ഷ്യ ഫാക്ടറിയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് കറാച്ചിയിലാണ് സ്വകാര്യ ഫാക്ടറി ഉടമ നാട്ടുകാർക്കായി സൗജന്യ ഭക്ഷണ വിതരണം നടത്തിയത്. ഭക്ഷ്യവിതരണം ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ ഓടിക്കൂടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാണ്. ഇതിനിടയില്‍ നടക്കുന്ന റമദാനിൽ നടക്കുന്ന സൗജന്യ ഭക്ഷ്യവിതരണത്തിനിടെ ആളുകള്‍ മരണപ്പെടുന്നത് ഇതാദ്യമല്ല. ഒരാഴ്ചയ്ക്കിടെ 21 പേർക്കാണ് ജീവന്‍ നഷ്ടമായത്. അതേസമയം, പൊലീസിനെ അറിയിക്കാതെയായിരുന്നു ഭക്ഷണ വിതരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.