മുംബൈ: ഷാറൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ ഒടിടിയില്‍ എത്തിയിട്ടും തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു. ബോക്സോഫിസില്‍ നിന്ന് 1050 കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത്. മാര്‍ച്ച് 22-ന് ആമസോണ്‍ പ്രൈമിലൂടെയാണ് പഠാന്‍ സ്ട്രീമിങ് ആരംഭിച്ചത്. ജനുവരി 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം 50 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തിയത്. അതേസമയം, സിനിമ ചില വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതിനേക്കാളും 3 മിനിറ്റ് അധികം ഒ ടി ടി പതിപ്പിലുണ്ട്. രണ്ട് മണിക്കൂർ 26 മിനിറ്റോളമായിരുന്നു തിയേറ്ററിലെ ദൈർഘ്യം. നാല് ഭാഗങ്ങളാണ് ഇത്തവണ അധികമായി ഉള്ളത്. ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രമാണ് പത്താന്‍. സിനിമയ്ക്കെതിരെ ബഹിഷ്കരണ ക്യാമ്പെയിനുണ്ടായിരുന്നിട്ടും മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തിയത്. നാലുവര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് പത്താന്‍. ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.