അമൃത്സര്‍: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനീക ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആക്രമണം നടന്ന സ്ഥലം സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പിലുണ്ടായിരുന്ന സൈനീകരാണോ അതോ പുറത്തുനിന്നാണോ ആക്രമണമുണ്ടായതെന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ സൈന്യം ഇതുവരെ തയ്യാറായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതൊരു ഭീകരാക്രമണമാണെന്ന് തോന്നുന്നില്ലെന്നും സൈനിക ക്യാമ്പിലെ അഭ്യന്തര ആക്രമണമാകാനാണ് സാധ്യതയെന്നും പഞ്ചാബ് പൊലീസ് പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണം നടത്തിയവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.