ബാംഗ്ലൂര്‍: ബിജെപി നേതാവ് അണ്ണാമലൈക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ്. അണ്ണാമലൈ ബാഗ് നിറയെ പണവുമായി ഹെലികോപ്റ്ററില്‍ കര്‍ണാടകയിലെ ഉഡുപ്പിയില്‍ വന്നിറങ്ങിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുന്‍ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് വിനയ് കുമാർ സൊറകെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉഡുപ്പിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രസാദ് രാജ് കാഞ്ചന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് ഭവനിൽ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളത്തരങ്ങള്‍ പറഞ്ഞ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയിക്കാനായി. എന്നാല്‍ ഇത്തവണ അത് നടക്കില്ലെന്നും സൊറക്കെ പറഞ്ഞു.
അതേസമയം, അണ്ണാമലൈയുടെ ബാഗും റൂമും സഞ്ചരിച്ച വാഹനങ്ങളും ഹെലികോപ്ടറും പരിശോധിച്ചുവെന്നും എന്നാല്‍ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഉഡുപ്പിയിലെ തെരഞ്ഞെടുപ്പ് ഓഫിസര്‍ സീത പറഞ്ഞു.