മോസ്കോ: ഉക്രൈന് റഷ്യ യുദ്ധം തുടരവേ ഉക്രൈനെ ലക്ഷ്യമാക്കി റഷ്യ തൊടുത്ത ബോംബ് സ്വന്തം അതിര്‍ത്തി പട്ടണത്തില്‍ വീണ് കനത്ത നാശനഷ്ടം. ഉക്രൈന് അതിര്‍ത്തിക്കടുത്ത് സ്ഥിതി ചെയ്യുന്ന ബെല്‍ ഗൊറോദ് പട്ടണത്തിലാണ് ബോംബ് വര്‍ഷമുണ്ടായത്. സംഭവത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുടെ സുഖോയ് 34 യുദ്ധവിമാനമാണ് ഉക്രൈന് എന്ന് തെറ്റിദ്ധരിച്ച് സ്വന്തം മണ്ണില്‍ ബോംബ് വര്‍ഷിച്ചത്. ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നാല് കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. ബോംബാക്രമണത്തിന്റെ ആഘാതത്തില്‍ പ്രധാന ഹൈവേയില്‍ 20 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമിയില്‍ കുഴി രൂപപ്പെട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
യുദ്ധത്തോടനുബന്ധിച്ച് റഷ്യൻ സൈന്യം ഇന്ധനവും വെടിക്കോപ്പും സൂക്ഷിച്ച ഭാഗമാണ് ബെൽഗൊറോദ്. സംഭവം നടന്നയുടനെ നാല് കാറുകള്‍ പൊങ്ങി വീഴുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.