ചൈനീസ്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വാങ്ങ് ക്വന്‍സ്ജങ്ങ് ജയില്‍ മോചിതനായി

ബീജിംഗ്: ചൈനയിലെ പ്രമുഖ ഹ്യുമന്‍ റൈറ്റ്സ് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വാങ്ങ് ക്വന്‍സ്ജങ്ങ് ജയില്‍ മോചിതനായി. നീണ്ട അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം  മോചിതനായ വാങ്ങ് ക്വന്‍സ്ജങ്ങ്  ബീജിങ്ങിലെ വീട്ടിലെത്തി ചേര്ന്നതായി ഭാര്യ ലി വെന്‍സു സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചു.

2015 ആഗസ്തില്‍ 200 ഓളം മനുഷ്യാവകാശ പ്രവര്‍ത്തകരായ അഭിഭാഷകര്‍ക്കൊപ്പം അറസ്റ്റിലായ വാങ്ങ് ക്വന്‍സ്ജങ്ങിനെ 2019 വരെ ജയിലിലടയ്ക്കുകയായിരുന്നു. കൂടെ പിടിയിലായവരില്‍ പലരെകുറിച്ചും വിവരങ്ങള്‍ ലഭ്യമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ഗ്രാമീണരോടൊപ്പം പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ് വാങ്ങ് ക്വന്‍സ്ജങ്ങിനെ അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട ഫ്ലോങ്ങ് ഗോങ്ങ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നതായിരുന്നു വാങ്ങ് ക്വന്‍സ്ജങ്ങിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. നിരവധി പ്രക്ഷോഭകര്‍ക്കൊപ്പം അറസ്റ്റിലായ ഇദ്ദേഹത്തെ കര്‍ശന വിലക്കുകളോടെയാണ് വിട്ടയച്ചത് എന്നാണ് റിപ്പോര്‍ട്ട് 

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More