ജർമ്മൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'ബയോ എൻടെക്' പുതിയ കൊറോണ വൈറസിനുള്ള വാക്സിൻ പരീക്ഷിക്കാൻ തുടങ്ങി. ജർമ്മനിയിൽ ഒരു ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കുന്ന 12 പേർക്ക് ഏപ്രിൽ 23 മുതൽ 'ബിഎൻടി 1662' വാക്സിൻ കാൻഡിഡേറ്റ് നല്‍കിവരുന്നുണ്ടെന്നാണ് ബയോ എൻടെക് വ്യക്തമാക്കിയത്. യുഎസ് ആസ്ഥാനമായുള്ള 'ഫൈസറുമായി' സഹകരിച്ചു കൊണ്ടാണ് അവര്‍ വാക്സിന്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കൊവിഡ് വൈറസിന് ഒരു വാക്സിൻ കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്നുണ്ട്. '18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള 200 ഓളം പേർ പങ്കെടുക്കുന്ന ട്രയലിന്‍റെ അടുത്ത ഘട്ടത്തില്‍ ബിഎൻടി 162-ന്റെ അളവ് വർദ്ധിപ്പിക്കാൻ തുടങ്ങുമെന്ന് ബയോ എൻടെക് പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയിൽ ഉടൻ ട്രയലുകൾ ആരംഭിക്കുന്നതിന് റെഗുലേറ്ററി അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.
സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ കണ്ടെത്തണമെങ്കില്‍ ഇനിയും ഒരുവര്‍ഷമെങ്കിലും സമയം വേണ്ടിവരും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിലവിലുള്ള മരുന്നുകളും മാറിമാറി പരീക്ഷിച്ചും പുതിയ മരുന്നുകള്‍ കണ്ടെത്തി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയും ഗവേഷകര്‍ അത് വേഗത്തിലാക്കാന്‍ നിതാന്തമായ ശ്രമം നടത്തുന്നുണ്ട്. മിതമായ ഫലപ്രദമായ ചികിത്സകളോ കോമ്പിനേഷനുകളോ പോലും ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലുമുള്ള തിരക്ക് ഗണ്യമായി കുറയ്ക്കുന്നുണ്ട്.
പുതിയ മരുന്നുകൾ, പുതിയ ഡയഗ്നോസ്റ്റിക്സ്, ആന്റിബോഡി ടെസ്റ്റുകൾ, രോഗി- കോൺടാക്റ്റ്-ട്രേസിംഗ് സാങ്കേതികവിദ്യകൾ, രോഗ നിരീക്ഷണം, മറ്റ് നേരത്തെയുള്ള മുന്നറിയിപ്പ് ഉപകരണങ്ങൾ എന്നിവയെല്ലാം കണ്ടെത്തുന്നതിനായി പെടാപാട് പെടുന്നത്, കൊവിഡ് മഹാമാരിയുടെ രണ്ടാം വരവ് നിലവില്‍ ഉള്ളതിനേക്കാള്‍ ഭീകരമാകും എന്ന അനുമാനത്തിലാണ്.