ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിമായ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. പ്രതിഷേധ സമരത്തില്‍ പൊതുജനങ്ങളുടെ പിന്തുണ തേടുന്നതിന്‍റെ ഭാഗമായി ഗുസ്തി താരങ്ങള്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സമരത്തില്‍ പങ്കെടുത്തു. അന്വേഷണ സമിതി തന്നെ ബ്രിജ് ഭൂഷണ് അനുകൂലമാണെന്ന് ഗുസ്തിതാരങ്ങള്‍ ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്. ഒളിംപിക്‌സ് ജേതാക്കളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് സമരം ചെയ്യുന്നത്.