ഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന സത്യേന്ദ്ര ജയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11ന് വരെയാണ് ജാമ്യം. ഡല്‍ഹി വിട്ടു പുറത്തുപോകാന്‍ പോകാൻ പാടില്ല. മാധ്യമങ്ങളെ കാണാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് ജാമ്യം. ജയിലിലായി ഒരു വർഷത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.
സത്യേന്ദ്ര ജെയിന്‍ ഇന്നലെ തീഹാര്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഏഴാം നമ്പര്‍ സെല്ലില്‍ കഴിഞ്ഞിരുന്ന ജെയിന്‍ വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് സെല്ലില്‍ തളര്‍ന്നുവീണതെന്ന് ജയില്‍ മേധാവി പറഞ്ഞു. ജയിനിന് നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ മാനിച്ചാണ് സത്യേന്ദ്ര ജയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.