തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ കേന്ദ്രസർക്കാർ ഒരിക്കലും അറസ്റ്റ് ചെയ്യില്ലെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. ബ്രിജ് ഭൂഷൺ സിംഗ് ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽനിന്നയാളാണെന്നും സ്ത്രീകളെ ഒറ്റയ്ക്കും കൂട്ടായും ബലാത്സംഗം ചെയ്യുക എന്നത് മതരാഷ്ട്രീയം എക്കാലത്തും പുലർത്തിപ്പോന്ന യുദ്ധതന്ത്രമാണെന്നും അശോകൻ ചരുവിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ ബിജെപി സർക്കാരിന് സാധിക്കില്ല. ഒന്നാമത്തെ കാര്യം അയാൾ ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽനിന്നയാളാണ്. രണ്ട്: ബലാത്സംഗം. സ്ത്രീകളെ ഒറ്റയ്ക്കും കൂട്ടായും ബലാത്സംഗം ചെയ്യുക എന്നത് മതരാഷ്ട്രീയം പുലർത്തിപ്പോന്ന യുദ്ധതന്ത്രമാണ്. ഗുജറാത്തിൽ 2002-ൽ അത് പരീക്ഷിച്ച് വിജയിച്ചതുമാണ്. അപമാനിക്കപ്പെട്ട പെൺകുട്ടികൾ, രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങൾ മെഡലുകൾ ഗംഗയിലെറിഞ്ഞോട്ടെ, അവർ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്‌തോട്ടെ. ബിജെപിക്ക് അതൊരു പ്രശ്‌നമല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്ത തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ടുകിട്ടാനുളള രാമക്ഷേത്ര നിർമ്മാണം നടക്കുന്നുണ്ട്. പാർലമെന്റിനെയും ക്ഷേത്രമാക്കിയിട്ടുണ്ട്. പോരെങ്കിൽ 2024 ആകുമ്പോഴേക്ക് ഒരു പുൽവാമ, രണ്ട് വർഗീയ കലാപം, ഒരു യുദ്ധഭീതി- ഇതൊക്കെ വരാനുണ്ട്. വിശ്വാസികളായ അമ്മമാർ പെൺകുഞ്ഞുങ്ങളുളളവർ അടക്കം ബ്രിജ് ഭൂഷന്മാർക്ക് വോട്ടുചെയ്യും. മതിയല്ലോ'- അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു.