കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ കടലില്‍ ഇറങ്ങിയ മുഹമ്മദ് ആദിൽ (18), ആദിൻ ഹസൻ (16) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ (ഞായറാഴ്ച) രാവിലെ എട്ടരയോടെ ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന് സമീപത്ത് വെച്ചാണ് കുട്ടികളെ കാണാതായത്. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളയില്‍ പുലിമുട്ടില്‍നിന്ന് ഞായറാഴ്ച രാത്രി 11.25-ഓടെ മുഹമ്മദ് ആദിലിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തുറമുഖത്തിന് തെക്കുഭാഗത്തായിട്ടാണ് മൃതദേഹമുണ്ടായിരുന്നത്.
ഇന്ന് പുലര്‍ച്ചേ ആദില്‍ ഹസന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. അഞ്ചുസുഹൃത്തുക്കളടങ്ങിയ സംഘമാണ് രാവിലെ ആറുമണിയോടെ ബീച്ചിലെത്തിയത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ കടലിലേക്ക് പോയ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്ന് പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. കളക്ടര്‍ എ. ഗീത, ഡി.സി.പി. കെ.ഇ. ബൈജു, കോസ്റ്റ് ഗാര്‍ഡ് ബേപ്പൂര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എ. സുജേത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.