ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതീകാത്മക സമരവുമായി കോണ്‍ഗ്രസ്. ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിലാണ് വ്യത്യസ്തമായ സമരമുറക്ക് കോണ്‍ഗ്രസ് നേതൃത്വം ആഹ്വാനം ചെയ്തത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി ഇന്ന് 'മൌന സത്യാഗ്രഹം' ആചരിക്കുകയാണ്.
പ്രളയവും കനത്ത മഴയും നാശനഷ്ടങ്ങള്‍ വിതച്ച പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലൊഴിച്ച് ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും ഇന്ന് സമരം നടക്കുന്നുണ്ട്. ബ്ലോക്ക് തലം മുതൽ കെപിസിസി തലം വരെയുള്ള നേതാക്കൾ സമരത്തിൽ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കേണ്ട മൌന സത്യാഗ്രഹം ഈ മാസം 16 ന് നടക്കുമെന്ന് എ ഐ സി സി സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടക്കുന്ന 'മൌന സത്യാഗ്രഹം' തിരുവനന്തപുരത്ത് ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിലാണ് നടക്കുന്നത്. രാവിലെ പത്ത് മണിക്കാണ് സമരം ആരംഭിച്ചത്. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോതി വിസമ്മതിക്കുകയായിരുന്നു.