കേന്ദ്രബജറ്റ്: കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമെന്ന് തോമസ് ഐസക്

സംസ്ഥാനത്തിനുള്ള നികുതിവിഹിതം വലിയതോതില്‍ വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്, ചരിത്രത്തിലെ എക്കാലത്തെയും വലിയ തിരിച്ചടിയാണ് കേരളത്തിനു നല്‍കിയതെന്ന് സംസ്ഥാന ധനകാര്യമന്ത്രി ടി.എം തോമസ്‌ ഐസക്‌ തിരുവനന്തപുരത്ത് പറഞ്ഞു.

2636 കോടിരൂപയാണ് സംസ്ഥാനത്തിനുള്ള നികുതിവിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് നികുതി വിഹിതമായി പ്രഖ്യാപിച്ചത് 17872 കോടി രൂപയാണ്. പുതിയ ബജറ്റില്‍ അത് വെറും 15236 കോടിരൂപയായി കുറഞ്ഞു. ഇത് ജിഎസ്‌ടി കരാറിന്‍റെ നഗ്നമായ ലംഘനമാണെന്നും ധനമന്ത്രി പറഞ്ഞു. നികുതിവിഹിതം 2.5 ശതമാനത്തില്‍ നിന്ന് 1.9 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ഈ ഇനത്തില്‍ 2017-18 സാമ്പത്തീക വര്‍ഷത്തിലെ കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. ഇതിനുപുറമേയാണ് പുതിയ വെട്ടിക്കുറവു നടത്തിയിരിക്കുന്നത്. സാമ്പത്തീകമായി ശ്വാസം മുട്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുദ്ധപ്രഖ്യാപനമാണ്‌ കേന്ദ്രം കേരളത്തോട് നടത്തിയിരിക്കുന്നത് എന്നും തോമസ്‌ ഐസക് പറഞ്ഞു. കുടിശികയും പുതിയ വെട്ടിക്കുറവും മൂലം സംസ്ഥാന വരുമാനത്തില്‍ ഈ വര്‍ഷം 5000 കോടി രൂപയുടെ കുറവുണ്ടാകും. പ്രളയദുരിതം മൂലം കഷ്ടപ്പെടുന്ന കേരളത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര നീക്കമെന്നും സംസ്ഥാന ധനമന്ത്രി ആരോപിച്ചു.


Contact the author

Web Desk

Recent Posts

Web desk 1 day ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 3 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More