ലോക്ഡൗൺ മെയ് 17 ശേഷവും നീട്ടാൻ തെലങ്കാന. സമ്പൂർണ അടച്ചുപൂട്ടൽ മെയ് 29 വരെ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു. വാഹനങ്ങൾ റോഡിൽ ഇറക്കുന്നതിനും കടകൾ തുറക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. റെഡ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും. കടകളുടെ പ്രവൃത്തി സമയം വൈകീട്ട് ആറ്മണിവരൊയിരിക്കും. വൈകീട്ട് ഏഴ് മണിക്ക് ശേഷം കർഫ്യൂ പ്രഖ്യാപിച്ചു.
കൊവിഡ് നിയന്ത്രണ വിധേയമാകാത്ത് സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടിയത്. ആദ്യമായാണ് ഒരു സംസ്ഥാനം ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് നീട്ടുന്നത് തെലങ്കാനയിൽ മൊത്തം 1096 പേർക്കാണ് കോവിഡ് ബാധയുള്ളത്. ഇന്ന് 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 628 പേർ രോഗ മുക്തി നേടി.