സംസ്ഥാനത്ത് മദ്യവില്‍പ്പന കേന്ദ്രങ്ങൾ ഉടൻ തുറക്കേണ്ടെന്ന് സിപിഎം. ലോക്ക് ഡൗണിനു ശേഷം മദ്യവില്‍പ്പന മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മദ്യശാലകള്‍ ധൃതിപിടിച്ചു തുറക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിന്തുണ പ്രഖ്യാപിച്ചു. മെയ് 17 ന് ശേഷം സാഹചര്യം പരിഗണിച്ചശേഷം മദ്യ വിൽപന കേന്ദ്രങ്ങൾ തീരുമാനമെടുക്കാമെന്ന് സിപിഎം നേതൃയോഗം വിലയിരുത്തി.
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് മദ്യശാലകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ഡൗണിന് ശേഷം മദ്യവില്‍പ്പന കേന്ദ്രങ്ങൾ തുറന്നാൽ മതിയെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. പ്രവാസികൾ നാട്ടിൽ മടങ്ങിയെത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നടപടി സഹായിക്കുമെന്ന് പൊതുവിൽ വിലയിരുത്തിയിരുന്നു. അതേസമയം മെയ് 13 ന് കള്ളുഷാപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.