സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ സമാന്തര സമൂഹങ്ങള്‍ ഉണ്ടാകുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും, പൊലീസ് ജാഗരൂകരാവണമെന്നും കോടതി നിര്‍ദേശിച്ചു. നമോ ടിവി വെബ്ബ് ചാനൽ റിപ്പോർട്ടര്‍ക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
ഒരാൾ അപകീർത്തികരമായ ഒരു പോസ്റ്റിട്ടാൽ പോലീസിനെ സമീപിക്കാതെ സമൂഹ മാധ്യമങ്ങളിലൂടെ അതേ രീതിയിൽ തന്നെ പ്രതികരിക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തരം സാഹചര്യങ്ങളെ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നും നിര്‍ദേശിച്ചു. കോടതി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കൈമാറണെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. കേസിൽ 50,000 രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.