കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചത് 122 പേർ. ഇതോടെ മൊത്തം മരണസംഖ്യ 2415 ആയി. ഇന്നലെ മാത്രം 3525 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 74000 കടന്ന് 74281 ആയി. 24386 പേർ രോഗമുക്തരായി. നിലവിൽ 47,480 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയ്ക്കു (24,427) പിന്നാലെ ഗുജറാത്ത് (8903), ഡൽഹി (7639), തമിഴ്നാട് (8718) എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. മരണ നിരക്കും ഏറ്റവും കൂടുതല്‍ ഈ സംസ്ഥാനങ്ങളില്‍തന്നെയാണ്. ഡൽഹിയിൽ ഇതുവരെ 524 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപ്പെട്ടു. ത്രിപുരയിൽ ഒരു ബി.എസ്.എഫ് ജവാന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ചൊവ്വാഴ്ച അഞ്ച് പേർക്കു കൂടികൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ മൂന്നു പേർക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
35 ആശുപത്രികളിലെ 524 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകൾ. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 4126ഉം മരണം 117ഉം ആയി ഉയർന്നു. അതേസമയം, ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 43,42,345 ആയി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.92 ലക്ഷം കടന്നു. 16 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി.