ക്വാറന്റൈൻ നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി. നിരീക്ഷണത്തിലുളളവരുടെ വീടുകളിലും സമീപത്തും പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. നമ്മുടെ കരുതല്‍ അക്കാര്യത്തില്‍ വര്‍ധിപ്പിച്ചേ മതിയാകൂ. സുരക്ഷിതമായ ശാരീരിക അകലം പാലിക്കുക തന്നെ വേണം. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് സംസ്ഥാനത്ത് 16 പേർക്ക കൊവിഡ് സ്ഥിരീകരിച്ചു. ആർക്കും രോഗമുക്തിയില്ല. വയനാട് ജില്ലയിലാണ് കൂടുതൽ രോഗികൾ ഉള്ളത്. രോഗ ബാധിതരിൽ 7 പേർ വിദേശത്ത് നിന്ന് വന്നതാണ്.