തൊഴിലാളികളുടെ ബസ്; യുപി സർക്കാറും കോൺഗ്രസും നേർക്കുനേർ

കുടിയേറ്റ തൊഴിലാളികൾക്ക് ബസ് അനുവദിക്കുന്നതിനെ ചൊല്ലി യുപി സർക്കാറും കോൺഗ്രസും തമ്മിലെ പോര് തുടരുന്നു. അതിഥി തൊഴിലാളികളെ കൊണ്ടുവരാൻ കോൺഗ്രസ് ഏർപ്പാടാക്കിയ ബസിന്റെ രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് യുപിസിസി അധ്യക്ഷൻ, പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്നിവർക്കെതിരെ യുപി പൊലീസ് കേസെടുത്തു. അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാൻ യുപി സർക്കറിന് താൽപര്യമില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പട്ടിക യുപി സർക്കാറിന് കോൺഗ്രസ് നൽകിയിരുന്നു. 1400 ഓളം വാനനങ്ങളുടെ പട്ടികയാണ് നൽകിയെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാൽ പട്ടികയിൽ എണ്ണൂറോളം ബസുകൾ മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവക്ക് ഫിറ്റനസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് യുപി സർക്കാർ അറിയിച്ചു. ലിസ്റ്റിൽ പലതും ബൈക്കുകളും കാറുകളും ആണെന്നുമാണ് യോഗി ആദിത്യനാഥ് സർക്കാറിന്റെ വാദം. ഇതിന് പിന്നാലെയാണ് യുപിസിസി പ്രസിഡന്റിനും പ്രിയങ്കയുടെ സെക്രട്ടറിക്കും എതിരെ പൊലീസ് കേസെടുത്തത്. വഞ്ചന വ്യാജ രേഖ ചമക്കൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എണ്ണൂറോളം ബസുകൾക്ക് സർവീസ് നടത്താൻ അനുവാദം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അഞ്ഞൂറോളം ബസുകൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More