കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 5,609 പുതിയ കൊറോണ വൈറസ് കേസുകള്‍കൂടി സ്ഥിരീകരിച്ചു. അതോടെ മൊത്തം രോഗികളുടെ എണ്ണം 1,12,359 ആയി ഉയർന്നു. 3,435 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. 63,624 സജീവ കേസുകളുണ്ട്, 45,300 പേർ അസുഖം ബേധമായി ഡിസ്ചാർജ് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.
രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയെയാണ്. വൈറസിനു പുറമേ പറന്നെത്തിയ സൂപ്പർ സൈക്ലോണായ ഉംപുനുമായി മല്ലടിക്കുകയാണ് പശ്ചിമ ബംഗാളും ഒഡീഷയും ഇപ്പോൾ. കൊവിഡിനെക്കാളും ഭീകരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
Also Read
മുംബൈയിൽ മാത്രം രോഗബാധിതർ 24118 ആയി. ഗുജറാത്തിൽ 398 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 12539 ആണ്. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 13000 കടന്നു. 743 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം രോഗബാധിതർ 8228 ആയി. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 11000 കടന്നു. 24 മണിക്കൂറിനിടെ 534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 6000 കടന്നു.