കൊവിഡ് വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയമെന്ന് ചൈന. മരുന്ന് പരീക്ഷിക്കപ്പെട്ട108 പേരിൽ രോഗപ്രതിരോധ ശക്തികൂടിയെന്ന് ചൈന അവകാശപ്പെട്ടു. ജിയാങ്ഷൂ പ്രവിശ്യയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഫെൻചാങ് ഷൂവിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. മരുന്നിന്റെ അന്തിമ ഫലം അറിയാൻ 6 മാസം എടുക്കും.
വുഹാനിൽ 18-നും 60-നും വയസിനിടയിലെ 108 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. 28 ദിവസം കൊണ്ടാണ് മരുന്ന് പരീക്ഷണത്തിന്റെ ഫലം പുറത്ത് വന്നത്. സാർസ് കൊറോണ വൈറസിനെതിരായ ആന്റി ബോഡികൾ സൃഷ്ടിക്കാൻ ഈ വാക്സിനായതായി സൂചനയുണ്ട്. വാക്സിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഇനിയും സമയം എടുക്കും.