പീഡനശ്രമത്തിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്. പരാതി വ്യാജമാണെന്ന് കാണിച്ച് പ്രതി ഗംഗേശാനന്ദ നൽകിയ പരാതിയിൽ അന്വേണം നടത്താൻ ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു. കേസിൽ ഗംഗേശാനന്ദയുടെ ശിഷ്യന്റെ പങ്കും അന്വേഷിക്കും.ഇക്കാര്യവും ഗംഗേശാന്ദ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കൽ പൊലീസിന് നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പ്രാഥമികാന്വേഷണത്തിലാണ് കേസിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് വിശദമായി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.