തെക്കൻ അസമിൽ മണ്ണിടിച്ചില്‍; 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

അസമിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. തെക്കന്‍ അസമിലെ ബറാക് താഴ്‌വരയിലാണ് മണ്ണിടിച്ചിലുണ്ടായത്‌. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത്​ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മരിച്ചവരിൽ കാച്ചർ ജില്ലയിൽ നിന്നും, ഹൈലകണ്ഡി ജില്ലയിൽ നിന്നും ഏഴ് പേര്‍ വീതവും, കരിംഗഞ്ച് ജില്ലയിൽ ആറ് പേരും ഉൾപ്പെടുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. 11 കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിനകം തന്നെ കനത്ത വെള്ളപ്പൊക്കത്തെ നേരിടുന്ന അസമില്‍ 3.72 ലക്ഷം ആളുകള്‍ ദുരിതത്തിലാണ്. വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചു, 348 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 27,000 ഹെക്ടറിലധികം വിളകൾക്ക് നാശനഷ്ടമുണ്ടായതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) അറിയിച്ചു.

മണ്ണിടിച്ചിലിനെത്തുടർന്ന് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്താനും ബന്ധുക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 11 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 14 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 16 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More