ടിയാനെന്മെൻ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 30 വര്‍ഷം

ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പ്രക്ഷോഭം നടത്തിയതിന് ചൈനീസ് ഭരണകൂടം പതിനായിരക്കണക്കിന് യുവാക്കളെയും വിദ്യാർത്ഥികളെയും കൂട്ടക്കൊല ചെയ്തിട്ട് ഇന്നേക്ക് മുപ്പത് വർഷം. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ആയിരങ്ങളാണ് മെഴുകുതിരി ജ്വാലകളുമായി ഹോങ്കോങ്ങിലെ തെരുവുകളിലും പാര്‍ക്കുകളിലും നിറഞ്ഞത്. ടിയാനെന്മെൻ കൂട്ടക്കൊലയുടെ വാർഷികത്തിന് ഒത്തുകൂടാൻ പോലും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ചൈന ഇന്ന് മാറിയിരിക്കുന്നു. എന്നാല്‍ എല്ലാ വര്‍ഷവും ഹോങ്കോങ്ങുകാര്‍ ഈ ദിവസത്തെ ഓര്‍ത്തെടുക്കാറുണ്ട്. വിവാദമായ ചൈനീസ്‌ ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങിലും അടിച്ചേല്‍പ്പിച്ചതോടെ ഒരു പക്ഷെ,  ഹോങ്കോങ്ങിലെയും അവസാനത്തെ ചൈനീസ് വിരുദ്ധ പ്രതിഷേധമായിരിക്കാം ഇതെന്ന് കരുത്തുന്നവര്‍ ഏറെയാണ്‌.

ടിയാനെന്മെൻ ചത്വരത്തിലെ പ്രക്ഷോഭം

1989 ഏപ്രിൽ 15-നും ജൂൺ നാലിനുമിടയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് ചൈനയില്‍ വ്യാപകമായ പ്രക്ഷോഭം നടന്നു. വിദ്യാര്‍ത്ഥികളായിരുന്നു മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ജനാധിപത്യം അല്ലെങ്കില്‍ മരണം എന്നതായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം. പ്രകടനത്തെ ചൈനയിലെ ഏകാധിപത്യ കമ്യൂണിസ്റ്റ് ഭരണകൂടം തങ്ങളോടുള്ള വെല്ലുവിളിയായി ഏറ്റെടുത്തു. 1989 ജൂൺ 4-ന്  ബീജീങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സംഘടിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ ടാങ്കുകളും യന്ത്രത്തോക്കുകളുമായി സൈന്യം പാഞ്ഞടുത്തു. സൈനിക ടാങ്കിന് മുന്നില്‍ ഒറ്റയ്ക്ക് നിന്ന് നേരിടുന്ന ഒരു യുവാവിൻറെ ചിത്രം മാത്രമാണ് പിന്നീട് അവശേഷിച്ചത്.

കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുപോലും ഇന്നും ലഭ്യമല്ല. 241 ആളുകള്‍ എന്ന് ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയും ഭരണകൂടവും പറയുമ്പോള്‍ കൊല്ലപ്പെട്ടവർ 10,000 ത്തിലേറെ വരുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ചൈനയില്‍ ജനാധിപത്യം എന്നത് ഇപ്പോഴും ഒരു മരീചികയായിപ്പോലും അവശേഷിക്കുന്നില്ല.

ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് 1989-ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെകുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും രാജ്യത്ത് കടുത്ത നിയന്ത്രണം ഇപ്പോഴും തുടരുന്നു. 2008 ജൂലൈ 23-ന് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിൽ നിന്നിറങ്ങുന്ന 'ബീജീങ്ങ് ന്യൂസ്' എന്ന പ്രമുഖ ദിനപത്രത്തിൽ വന്ന ഒരു ചിത്രത്തിൻറെ പേരിൽ പത്രത്തിനെതിരെ സർക്കാർ കടുത്ത നടപടി എടുത്തു,1989-ലെ വിദ്യാർത്ഥി സമരത്തിൽ വെടിയേറ്റ ഒരാളെ മൂന്ന് ചക്രവാഹനത്തിനു പിന്നിലിരുത്തി കൊണ്ട്പോവുന്ന പടമാണ് പത്രം പ്രസിദ്ധീകരിച്ചത്.

ലോകത്തിലേത്തന്നെ ഏറ്റവും വലിയ മൂന്നാമത്തെ നഗരചത്വരമാണ് ടിയാനൻമെൻ. 880മീ നീളവും 550മീ വീതിയുമുള്ള ഈ ചത്വരത്തിന്റെ വിസ്തീർണ്ണം 440,000 ച.മീ (109ഏക്കർ) ആണ്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More