കോടിയേരി ബാലകൃഷ്ണന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. മുന്നണി വിപുലീകരണമെന്ന ഇടതുപക്ഷത്തിന്റെ ആഗ്രഹം പരാജയത്തിൽ നിന്ന് ഉടലെടുത്ത ആശയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള കോൺഗ്രസിന്റെ വിഭാഗങ്ങളെ ക്ഷണിക്കുന്നത് അവസരാവദ രാഷ്ട്രീയത്തിന്റെ ശബ്ദമാണെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുട്ടനാടുകൾക്ക് പിന്നാലെ പോയ കുറുക്കന്റെ അവസ്ഥയായിരിക്കും സിപിഎമ്മിന് ഉണ്ടാവുക. തരാതരം വാക്ക് മാറ്റിപ്പറയുന്നത് ആ പാർട്ടിയുടെ സ്വാഭാവമാണ്. ഒന്നും അവസാശപ്പെടാനില്ലാത്ത സിപിഎം അധികാരത്തിൽ കടിച്ച് തൂങ്ങാനാണ് ശ്രമിക്കുന്നത്. കെപിസിസി നേതൃത്വം കേരള കോൺഗ്രസിലെ പ്രശ്നം ഗഹനമായി ചർച്ച ചെയ്തു. ഇരു കോൺഗ്രസുകളെയും അംഗീകരിക്കുന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടത്. ഇക്കാര്യം യുഡിഎഫിനെ അറിയിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പിജെ ജോസഫും ജോസ് കെ മാണിയും യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോടിയേരിക്ക് മുല്ലപ്പള്ളിയുടെ മറുപടി