രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്. ഡൽഹിയിൽ പെട്രോൾ വില 73 രൂപയായി. ഡീസലിന് 71 രൂപ 17 പൈസയായി. 3 ദിവസത്തിനിടെ 1 രൂപ 75 പൈസയാണ് പെട്രോളിനും ഡീസലിനും വർദ്ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടിയ സാഹചര്യത്തിലാണ് ഇന്ത്യയിലെ വില വർദ്ധന. എണ്ണ ഉൽപ്പാദനം കുറക്കാൻ ഒപെക്ക് നിർദ്ദേശിച്ചതും വിലവർദ്ധനവിന് കാരണമായിട്ടുണ്ട്.
83 ദിവസത്തിന് ശേഷമാണ് ഞായറായഴ്ച ഇന്ധനവില പുനനിർണയ സമിതി യോഗം ചേരുന്നത്. ഞായറാഴ്ച തന്നെ ഇന്ധന വില വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യം ദുരിതം അനുഭവിക്കുമ്പോൾ പെട്രോൾ ഡിസൽ വിലകൂട്ടുന്നത് നാണക്കേടാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.