കരിപ്പൂർ വിമാനത്താവളം അടച്ചിടില്ല. അണുവിമുക്തമാക്കിയ ശേഷം കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാന്‍ തീരുമാനമായി. എയർ ഇന്ത്യ ജീവനക്കാരനും എയർപോർട്ട് ടെർമിനൽ മാനേജർക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു.
ടെർമിനൽ മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്താവള ഡയറക്ടറടക്കം 35 പേരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഏഴാം തീയതിയാണ് ഇവരുടെ സ്രവം ശേഖരിച്ചത്. എന്നാല്‍ ഇന്ന് മാത്രമാണ് ഫലം പോസിറ്റീവാണെന്ന കാര്യം സ്ഥിരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞത്. ടെർമിനൽ മാനേജരുടെ സമ്പർക്ക പട്ടിക തയാറാക്കേണ്ടതുണ്ട്. ഇതിനായി ആറ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. നിരീക്ഷണത്തിൽ പോകാനുള്ള ക്രമീകരണങ്ങളും സിസിടിവി പരിശോധിച്ച് സമ്പർക്ക പട്ടിക തയാറാക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് എയർപോർട്ട് അതോറിറ്റി കടന്നിട്ടുണ്ട്.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തുന്നവരിൽ രോഗബാധ ഉയരുന്നത് ചൂണ്ടിക്കാട്ടി ജൂൺ 20 മുതൽ വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് എത്തുന്ന വർ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സര്‍ക്കാര്‍നിര്‍ദേശിക്കുന്നത്. അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
ഗൾഫിൽ നിന്നുള്ള എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് നിർദേശം. നെഗറ്റിവ് ആയവരെ മാത്രമെ വിമാനത്തിൽ കയറ്റാൻ പാടുള്ളൂ. ടെസ്റ്റ് സർട്ടിഫിക്കറ്റ് ഓരോ യാത്രക്കാരനും കൈയിൽ കരുതണം. നേരത്തെ അനുമതി ലഭിച്ച വിമാനങ്ങൾക്കും ഇത് ബാധകമാണ്.