ഡൽഹിയിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിതഷായുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗമാണ് തീരുമാനം എടുത്തത്. ആറ് ദിവസം കൊണ്ടാണ് പരിശോധന മൂന്നിരട്ടി വർദ്ധിപ്പിക്കുക. നിലവിൽ പ്രതിദിനം 5000 ത്തോളം ടെസ്റ്റുകളാണ് ഡൽഹിയിൽ നടക്കുന്നത്. നേരത്തെ ടെസ്റ്റിങ്ങിൽ മുന്നിലായിരുന്ന ഡൽഹി. കണ്ടെയ്ൻമെന്റ് സോണുകളിൽ ടെസ്റ്റിംഗ് കേന്ദ്രം ആരംഭിക്കാനും യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഡൽഹി സംസ്ഥാന സർക്കാറിനെ സഹായിക്കാൻ കേന്ദ്രം 5 നോഡൽ ഓഫീസർമാരെ നിയമിക്കും.
500 റെയിൽവെ ബോഗികൾ കൊവിഡ് വാർഡാക്കാൻ യോഗം തീരുമാനിച്ചു. ഇതിലൂടെ 8000 രോഗികളെ ചികിത്സിക്കാനാകും. മൃതദേഹം സംസ്കരിക്കാൻ പുതിയ മാർഗരേഖ പുറത്തിറക്കും. വെന്റലേറ്റർ അടക്കുമള്ള അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ കേന്ദ്രം ഉറപ്പാക്കും. ഡൽഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കൊവിഡ് ചികിത്സക്കായി ചെറിയ ആശുപത്രികളെ ഡോക്ടർമാർക്ക് എയിംസിലെ വിദഗ്ധ ഡോക്ടർമാർ വീഡിയോ കോൺഫ്രൻസ് വഴി നിർദ്ദേശങ്ങൾ നൽകും. ഇതിനായി ഹെൽപ്പ് ലൈൻ നമ്പർ നാളെ പുറത്തിറക്കും. സ്വകാര്യ ആശുപത്രികളിലെ 60 ശതമാനം കിടക്കകൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ യോഗം നിർദ്ദേശിച്ചു. യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ തുടങ്ങിയവർ സംബന്ധിച്ചു.